Email : care@scriptureanswer.com

We didn’t know where we came from, where’s our journey to, what’s our purpose here in this world. The answers are all in God’s Scriptures. His Books are the way to our success Here and the Afterlife. Hold onto them and we will be in the Straight Path, the path to eternal success.
യേശുവിനെ കുറിച്ച് പഴയ നിയമത്തിൽ ഒരു പ്രവചനം നോക്കുക: ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല. നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും; നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. സിംഹത്തെയും അണലിയെയും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറിയുകയാൽ…
അല്ലയോ അഗ്നിദേവാ, ഈ മൃതദേഹത്തെ കരിക്കുകയോ വെള്ളം പോലെയാക്കുകയോ ചെയ്യരുത്. ഇതിന്റെ തൊലി അങ്ങിങ്ങായി ദഹിപ്പിക്കുകയുമരുത്. ശരീരം ചിതറുകയും ചെയ്യരുത്. ശവം ദഹിച്ച സുഗന്ധം വ്യാപിക്കുമ്പോൾ അങ്ങ് ഈ ആത്മാവിനെ പിതൃക്കൾക്കടുത്തെത്തിക്കുക… (ഋഗ്വേദം 10:6:16:20) ഒരുപ്രാവശ്യം മരണവും അതിനുശേഷം ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു. (എബ്രായർ 9:27) അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്? ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?) നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം- ഒരു…
ഇതാകട്ടെ ഉത്കൃഷ്ടമായ ബ്രഹ്മെമന്ന് പറയപ്പെട്ടിരിക്കുന്നു. ഇതിൽ ഭോക്താവും ഭോഗ്യവും നിയാന്താവും ആയ മൂന്നും അടങ്ങിയിരിക്കുന്നു. അത് എല്ലാറ്റിനും സ്ഥിരമായ ആശ്രയവും നാശരഹിതവുമാണ്. ബ്രഹ്മജ്ഞന്മാർ ഈ പ്രപഞ്ചത്തിൽനിന്നു ബ്രഹ്മത്തിനുള്ള വ്യത്യാസം മനസ്സിലാക്കി ബ്രഹ്മപരന്മാരായി ബ്രഹ്മത്തിൽ ലീനന്മാരായി ജനനമരണാത്മകമായ സംസാരത്തിൽനിന്ന് മുക്തരായി ഭവിക്കുന്നു. അന്യോന്യം കൂടിച്ചേർന്നതും നാശമുള്ളതും നാശമിലാത്തതും വ്യക്തവും അവ്യക്തവും ആയ ഈ വിശ്വം ഈശ്വര൯ ഭരിക്കുന്നു. അസ്വതന്ത്രനായ ജീവാത്മാവ് ഭോക്താവാണെന്ന അഭിമാനത്താൽ ബന്ധിക്കപ്പെടുന്നു. പ്രകാശസ്വരൂപിയായ പരമാത്മാവിനെ അറിഞ്ഞ് എല്ലാ ബന്ധനങ്ങളിൽനിന്നും മുക്തനായിത്തീരുന്നു. പ്രകൃതി നാശമുള്ളതാണ് ഈശ്വര൯ അമൃതവും…
പിന്നീട് യാജ്ഞവല്ക്യനോട് വിദഗ്ധനായ ശാകല്യൻ ചോദിച്ചു: “യാജ്ഞവല്ക്യ, ദേവന്മാർ എത്രയാണ്?” അതുകേട്ട് യാജ്ഞവല്ക്യൻ ഇനി പറയാൻ പോകുന്ന നിവിത്തത്തിൽ നിന്നും അവരുടെ സംഖ്യ പറഞ്ഞു. വിശ്വ ദേവന്മാരുടെ സംഖ്യ എത്രയെന്ന് നിവിത്തത്തിൽ പറയപ്പെട്ടിട്ടുണ്ടോ അത്രയും. അവർ മൂവായിരത്തി മുന്നൂറാണ്. ശാകല്യൻ ചോദിച്ചു. “യാജ്ഞവല്ക്യ, എത്ര ദേവന്മാരുണ്ട്?” മുപ്പത്തിമൂന്ന് എന്ന് യാജ്നവല്ക്യൻ പറഞ്ഞു. ശാകല്യൻ- ‘ശരി. യാജ്ഞവല്ക്യ, എത്ര ദേവന്മാരുണ്ട്?’ യാജ്ഞവല്ക്യൻ- ‘മൂന്ന്’ ശാകല്യൻ- ശരി. യാജ്ഞവല്ക്യ, എത്ര ദേവന്മാരുണ്ട്?’ യാജ്ഞവല്ക്യൻ- ‘ഒന്നര’ ശാകല്യൻ- ‘ശരിയാണ്, യാജ്ഞവല്ക്യ എത്ര…